Friday 17 August 2012

ഗിനി പന്നികള്‍

നാട്ടില്‍ മുക്കിനു മുക്കിനു മെഡിക്കല്‍ കോളേജ്കള്‍ . സൂക്ഷിച് നടന്നില്ലെങ്കില്‍ തട്ടി വീണു മുറിയും. 
കയ്യില്‍ കാശും, അതിലൊരു പങ്കു ഭരിക്കുന്നവനും കൊടുക്കുമെങ്കില്‍ പള്ളിക്കും പാതിരികും പട്ടക്കാരനും കോയക്കും കുഞാപ്പക്കും കുഞ്ഞമ്മേടെ മോള്‍ക്കും 
സുധക്കും അമൃതക്കും കരുണ ഉള്ള ഗുരുവിനും ഇല്ലാത്ത ഗുരുവിനും, തുടങ്ങി സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ, കൊടിയുടെ നിറം നോക്കാതെ കൊടുക്കും വിദ്യാഭ്യാസ (വിദ്യ ആഭാസ) കച്ചവട കേന്ദ്രങ്ങള്‍ . അതിനി മെഡിക്കല്‍ കോളേജ് ആയാലും എഞ്ചിനീയറിംഗ് കോളേജ് ആയാലും മറ്റ് ഏതൊരു വിദ്യാഭ്യാസ സ്ഥാപനം ആണെങ്കിലും പശുവിന്റെ കടീം തീരും കാക്കേടെ വയറും നിറയും എന്ന് പറയുന്ന പോലെ ഉധിഷ്ട കാര്യത്തിന് ഉപകാര സ്മരണകള്‍ എന്നപോലെ കാശും കൊണ്ട് വരുന്നവന് ഉദാരമായി തന്നെ മേലിലും ഇതൊക്കെ ലഭിച്ചു കൊണ്ടേയിരിക്കും.
തല്‍ഫലമായി ഇവ്വിധം മെഡിക്കല്‍ കോളേജ് കള്‍ പരീക്ഷണ ശാലകളും മനുഷ്യര്‍ പരീക്ഷണ വസ്തുക്കളും ആയികൊണ്ടെയിരിക്കും. 

ഇവിടെ ഇപ്പൊ സംശയിക്കെണ്ടിയിരികുന്ന മറ്റൊന്നാണ്. ആന്തരിക അവയവങ്ങളുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു സര്‍ജെരിക് വിധേയമാകേണ്ടി വന്നാല്‍ 

തിരിച്ചിറങ്ങുമ്പോള്‍ അകത്തുണ്ടയിരുന്നതൊക്കെ അതുപോലെ ഒക്കെ തന്നെ ഉണ്ടാവുമോ, ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്നല്ലേ തമ്പുരാന്‍ പറഞ്ഞെക്കനത് എന്ന് കരുതി
രണ്ടുണ്ടാരുന്നതീന്നു ഒന്ന് പരിചെടുത്തിണ്ടുണ്ടാവുമോ, അതോ അകതുണ്ടാരുന്നത് പറിച്ചെടുത്തു നാടുകടത്തി പകരം ഡ്യൂപ്ലിക്കേറ്റ്‌ ഒരെണ്ണം വച്ച് പിടിപ്പിചാണോ വിടുന്നത് എന്ന് ആര്‍ക്കറിയാം. പണ്ട് ആറ്റു നോറ്റിരുന്നു ഒരു ചെറിയ ബൈക്ക് വാങ്ങിയാല്‍ അത് സെര്‍വിസിങ്ങിനു കൊടുക്കരാവുംപോ ആധി തുടങ്ങും. സെര്‍വിസിംഗ് കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ ഏതൊക്കെയാവും അടിച്ചു മാറ്റി പകരം ഡ്യൂപ്പ് വച്ച് പിടിപ്പിച്ചു വിടുന്നതെന്ന്. അത് പോലെ നമുക്ക് ഓരോര്തര്‍ക്കും നമ്മളെ സെര്‍വിസിങ്ങിനായി വല്ല പരീക്ഷണ ശാലകളിലും കേറ്റുമ്പോള്‍
കല്ലിലുള്ളതോ, കലെണ്ടറില്‍ ഇരിക്കുന്നതോ, ആളായി ഉറഞ്ഞു തുള്ളുന്നതോ, തുടങ്ങി എല്ലാ ദൈവങ്ങളോടും കരളുരുകി പ്രാര്‍ത്ഥിക്കാം തിരിചിരക്കുംപോ ഉള്ളിലുള്ളതൊക്കെ അത്പോലെ തന്നെ ഉണ്ടായിരിക്കണേ എന്ന്.

No comments:

Post a Comment